ദോഹ: വേനൽ അവധിക്കായി നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോകുന്നവർ യാത്രാ രേഖകൾ മുൻകൂട്ടി പരിശോധിക്കണം. പ്രധാനമായും Metrash വഴി പാസ്പോർട്ട് കാലാവധി, ക്യൂഐഡി പിഴകൾ എന്നിവ പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം (MoI) നിർദേശിച്ചു. സേഫ് ട്രാവൽ (Safe Travel) വെബിനാറിലാണ് അധികൃതർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
എയർപോർട്ടിലെ പരിശോധനകളും പിഴകളും
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് (HIA) പോകുന്നതിന് മുമ്പ് എല്ലാ യാത്രാ വിവരങ്ങളും ഉറപ്പുവരുത്തണം. യാത്രാ വിലക്ക് (Travel ban), ഓവർസ്റ്റേ പിഴ എന്നിവ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് മെട്രാഷ് ആപ്പ് വഴി പരിശോധിക്കാൻ സാധിക്കും.
ട്രാഫിക് പിഴകളും ഓവർസ്റ്റേ ഫൈനുകളും Metrash സംവിധാനം വഴി അടയ്ക്കാനാകും. യാത്രാ വിലക്ക് ഉണ്ടെങ്കിൽ സർക്കാർ അധികാരികളുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ എത്തുന്നതിന് മുൻപ് തീർപ്പാക്കണം.
യാത്രാനുമതിയും പാസ്പോർട്ട് കാലാവധിയും
രാജ്യത്തിന് പുറത്തേക്ക് പോകാൻ മുൻകൂർ യാത്രാനുമതി ആവശ്യമുള്ള ജീവനക്കാർ. ഈ ട്രാവൽ പെർമിറ്റ് (Travel permit) ഇല്ലാതെ ഇമിഗ്രേഷനിൽ എത്തിയാൽ യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്.
പ്രവാസികൾ പാസ്പോർട്ട് കാലാവധിയെക്കുറിച്ച് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഖത്തർ അധികൃതർ യാത്ര തടഞ്ഞില്ലെങ്കിലും എയർലൈൻസുകൾ പാസ്പോർട്ട് കാലാവധി പരിശോധിക്കാറുണ്ട്. ലക്ഷ്യസ്ഥാനങ്ങളായ രാജ്യങ്ങൾ സാധാരണയായി 3 മുതൽ 6 മാസം വരെ കാലാവധി ആവശ്യപ്പെടാം.
ലഗേജ് നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും
യാത്രക്കാർ തങ്ങളുടെ ഹാൻഡ് ലഗേജ് പാക്ക് ചെയ്യുമ്പോൾ കടുത്ത ജാഗ്രത പുലർത്തണം. മറ്റൊരാൾ നൽകുന്ന പാക്കറ്റിനുള്ളിൽ എന്താണ് എന്ന് അറിയില്ലെങ്കിൽ അത് കൈവശം വയ്ക്കരുത്. കാബിൻ ബാഗേജിൽ നിരോധിത വസ്തുക്കൾ സൂക്ഷിക്കുന്നത് എയർപോർട്ടിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
പ്രധാനമായും കത്തി, കത്രിക, റേസർ ബ്ലേഡ് എന്നിവ കൈവശം വയ്ക്കരുത്. അതുപോലെ കളിപ്പാട്ട തോക്കുകൾ, തീപിടിക്കുന്ന സ്പ്രേകൾ എന്നിവയും അനുവദിക്കില്ല. പച്ചമാംസം, പച്ചമീൻ എന്നിവയും കാബിൻ ബാഗിൽ കൊണ്ടുപോകാൻ പാടുള്ളതല്ല. വിമാനത്താവളത്തിൽ നിരോധിത വസ്തുക്കളെക്കുറിച്ച് തമാശ പറയുന്നത് പോലും ഗുരുതരമായ കുറ്റമായി കാണുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



Leave a Comment